ചിന്തിക്കുക എന്ന കല സുതാര്യതയോടെ – റോൾഫ് ദൊബേലി

(3 customer reviews)

360.00

ചിന്തിക്കുക എന്ന കല സുതാര്യതയോടെ

 

റോൾഫ് ദൊബേലി

 

നമ്മുടെ സാമാന്യചിന്തകളിലെ ധാരണാ പിശകുകളെ തിരുത്തിയെഴുതിയ ലോകപ്രശസ്ത രചനയാണ് റോൾഫ് ദൊബേലി എന്ന ഗ്രന്ഥകാരന്റെ ഈ പുസ്തകം. ദൈനംദിന ജീവിതത്തിലെ തെറ്റുകുറ്റങ്ങളെ അപഗ്രഥിക്കാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കുന്നു. ആ അർഥത്തിൽ നിങ്ങളുടെ ഭാവിയെത്തന്നെ മാറ്റിമറിക്കാവുന്ന പുസ്തകമാണിത്.

 

സ്വകാര്യ ജീവിതത്തിൽ, ജോലിസ്ഥലങ്ങളിൽ, സർക്കാരിൽ എല്ലാം, നമ്മുടെ ചിന്തകളിൽ വരുന്ന വലിയ തെറ്റുകളെ നാം മനസ്സിലാക്കുകയും ഒഴിവാക്കുകയുമാണെങ്കിൽ ഒരുപക്ഷേ നമ്മൾ പുരോഗതിയിൽ ഒരു വലിയ കുതിച്ചുചാട്ടം തന്നെ നടത്തിയേക്കാം. നമുക്കാവശ്യമുള്ളത് യുക്തിഹീനത കുറയ്ക്കുക മാത്രം. നേരായതും സുതാര്യവുമായ ചിന്ത – അതാണ് നമുക്കാവശ്യം റോൾഫ് ദൊബേലി.

 

നിങ്ങളുടെ അജ്ഞേയവാദിയെ പുറത്തെടുക്കുക :-
ഒരു ആകൃതി അല്ലെങ്കിൽ രീതി കണ്ടെത്തിയെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ അത് യാദൃശ്ചികം മാത്രമല്ലേ എന്ന ചോദ്യം ഉന്നയിക്കുക. സത്യമാണ് എന്ന് നല്ല ബോധ്യമുണ്ടെങ്കിൽ ഈ ഡാറ്റ പരിശോധിക്കാൻ സാമർഥ്യമുള്ള ഗണിതജ്ഞനെ സമീപിക്കുക. റൊട്ടിയിൽ യേശുവിന്റെ രൂപം കണ്ടു തുടങ്ങിയാൽ അങ്ങനെയെങ്കിൽ അദ്ദേഹം എന്തുകൊണ്ട് ടൈം സ്‌ക്വയറിലോ സിഎൻഎന്നിലോ പ്രത്യക്ഷപ്പെടുന്നില്ല എന്ന് ചോദിച്ചു തുടങ്ങുക.
അധികാര പക്ഷപാതം :-
ബൈബിൾ ശ്രദ്ധിക്കുക. അധികാരസ്ഥാനത്തെ എതിർത്താൽ എന്തുസംഭവിക്കും? നമ്മെ സ്വർഗത്തിൽ നിന്ന് പുറത്താക്കും. ഈ ഭൂലോകത്തിലെ അധികാരികളും വിശ്വസിക്കുന്നത് അതുതന്നെ. രാഷ്ട്രീയക്കാർ, സിഈഓമാർ, സാമ്പത്തിക വിദഗ്ധർ, ഓഹരിവിപണിയിലെ ഗുരുക്കന്മാർ, സർക്കാറിന്റെ തലപ്പത്ത് ഇരിക്കുന്നവർ, എല്ലാവരും അധികരാകേന്ദ്രങ്ങളെ ഭയപ്പെടുന്നവർ തന്നെ.
അനുഭവം :-
മാർക് ട്വയ്‌നിന്റെ ഈ വാക്കുകൾ സന്ദേശമായി എഴുതിയെടുക്കുക: നമ്മൾ ഒരു അനുഭവത്തിൽ നിന്ന് പുറത്ത് കടക്കാൻ ശ്രദ്ധിക്കണം. അതിലെ ജ്ഞാനം മാത്രം നിലനിർത്തണം. അല്ലെങ്കിൽ നമ്മൾ ചൂടുവെള്ളത്തിൽ വീണ പൂച്ചയെ പോലെയാകും. ആ പൂച്ച പിന്നെ വെള്ളം കണ്ടാൽ ഒരിക്കലും നിൽക്കില്ല. അതിനു തണുത്ത വെള്ളം കണ്ടാലും പേടിയാകും.
ശരാശരി എന്ന മിഥ്യ :-
ഒരു പറ്റം സിനിമാ നടന്മാർ വർഷത്തിൽ 10 കോടി വരുമാനം ഉണ്ടാക്കുന്നു. എന്നാൽ അതിൽ ആയിരങ്ങൾക്കു ലഭിക്കുന്നത് കഷ്ടിച്ചു ജീവിക്കാനുള്ള വരുമാനം മാത്രം. ശരാശരി വരുമാനം നല്ലതാണെന്ന ഒറ്റക്കാരണത്താൽ നിങ്ങളുടെ മകനെ അഥവാ മകളെ ഒരു നടൻ അഥവാ നടി ആക്കുവാൻ നിങ്ങൾ പ്രോത്സാഹിപ്പിക്കുമോ. ഇല്ലെന്ന് പ്രതീക്ഷിക്കുന്നു.

 

വിവർത്തനം – സുരേഷ് എം ജി

പേജ് 314 വില രൂ360

✅ 100% TAX FREE ✅ 100% REFUND POLICY ✅ 24x7 CUSTOMER CARE ✅ ASSURED HOUSE DOORSTEP DELIVERY ANYWHERE IN INDIA ✅ PERFECT FOR URBAN AND NON-URBAN BUYERS ALIKE ✅ INSTANT WHATSAPP HELPDESK AND DELIVERY STATUS UPDATE ON ENQUIRY: 91-9446808800 ✅ 8 + YEARS OF CUSTOMER SATISFACTION > Share_this_product:

Description

Chinthikkuka Enna Kala Sutharyathayode

ചിന്തിക്കുക എന്ന കല സുതാര്യതയോടെ – റോൾഫ് ദൊബേലി

ലോക ബെസ്റ്റ് സെല്ലർ ‘ആർട്ട് ഓഫ് തിങ്കിംഗ് ക്ലിയർലി’  എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ.

3 reviews for ചിന്തിക്കുക എന്ന കല സുതാര്യതയോടെ – റോൾഫ് ദൊബേലി

  1. Ajay Thampi

    ശരിയായ തീരുമാനങ്ങൾ എടുക്കാൻ നമ്മെ സഹായിക്കുന്ന നല്ല പുസ്തകം. വസ്തുതകൾ ആണ് തീരുമാനങ്ങളിലേക്ക് നയിക്കേണ്ടത്. വൈകാരികസമീപനങ്ങളല്ല.

  2. Reza Behboodi

    It has real examples in real life to show you the misunderstandings. I found helpful but this book made me think that may be we are going the wrong way even with this book. I mean the book thought me a lot if misunderstandings that I didn’t think so. And now I’m afraid of this books lessons, because this book can be misunderstanding either.

  3. Veena Arakkal

    The Art of Thinking Clearly is a book by the Swiss writer Rolf Dobelli which describes in short chapters 99 of the most common thinking errors – ranging from cognitive biases to envy and social distortions. Wikipedia

Add a review

Your email address will not be published. Required fields are marked *

You may also like…

  • Bhagat Singhinte Jail Diary ഭഗത് സിങ്ങിന്റെ ജയൽ ഡയറി

    ഭഗത് സിങ്ങിന്റെ ജയൽ ഡയറി

    360.00
    Add to cart Buy now

    ഭഗത് സിങ്ങിന്റെ ജയൽ ഡയറി

    ഭഗത് സിങ്ങിന്റെ ജയൽ ഡയറി

    കൊലക്കയറിനു മുന്നിൽ പതറാതെ

     

    ഇന്ത്യൻ യുവത്വത്തിന് ഒരു പ്രചോദന പുസ്തകം

     

    ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യൻ യുവത്വത്തിനു വേണ്ടി പുനരാവിഷ്ക്കരിക്കപ്പെട്ട ഉജ്വലമായ കൃതിയാണ് ഭഗത് സിങ്ങിന്റെ ജയിൽ ഡയറി. മുതലാളിത്തത്തിന്റെ പ്രലോഭനങ്ങളിൽ കുടുങ്ങി ദിശാബോധം നഷ്ടമാകുന്ന ഒരു യുവതലമുറയല്ല നമുക്കുവേണ്ടത് എന്ന് നമ്മെ ഓർമപ്പിക്കുന്ന കൃതി . ബ്രിട്ടീഷ് ഭരണകാലത്തു 1923 ൽ ജയിലറപൂകി 1924 ൽ കഴുവിലേക്കപെട്ട ഒരു ധീരവിപ്ലവകാരിയുടെ ജ്വലിക്കുന്ന വായനയുടെയും ചിന്തകളുടെയും സമാഹാരമാണ് ഈ കൃതി . ഭഗത് സിങ്ങിന്റെയും കൂട്ടാളികളുടെയും വീരമൃത്യ സംഭവിച്ചിട്ട് ഏതാണ്ട് ഒരു നൂറ്റാണ്ടു തികയാറായി. സ്വാതന്ത്ര്യം നേടി ഒരു നീണ്ട ദേശീയ കാലഘട്ടവും കടന്നുപോയി. കാലവും കഥയും മാറിയെങ്കിലും ഭഗത് സിങ്ങ് ആർക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ചുവോ ആ ജനത ഇപ്പോഴും നിസ്വരും നിരാലംബരുമാണ്. ഈ കൃതിയുടെ ആന്തരിക പ്രാധാന്യം അതുതന്നെയാണ്.

    വിവർത്തനം – ബിനോയ് വിശ്വം

     

    ഭഗത്‌ സിങ്‌ – ന്റെഹുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ബ്രിട്ടീഷ വിരുദ്ധ സമരത്തിന്റെ ‘ഫോക്‌ ഹീറോ” ആണ്‌. തീക്ഷണബുദ്ധി, നിര്‍ഭയത, സാഹസികത, ആദര്‍ശപ്രേമം,
    ദേശാഭിമാനം. ജിജ്ഞാസ ഇങ്ങനെ നാടോടിക്കഥകളിലെ നായകന്മാരുടെ
    എല്ലാ ഗുണങ്ങളും തികഞ്ഞ തന്റെ പ്രവര്‍ത്തനങ്ങളിലൂടെയെന്ന പോലെതന്നെ കാരാഗൃഹവാസത്തിലൂടെയും ഇരുപത്തിനാലാം വയസ്സില്‍ ഏറ്റുവാങ്ങേണ്ടി വന്ന
    മരണശിക്ഷയിലൂടെയും അനശ്വരനാക്കപ്പെട്ട, നമ്മുടെ സ്വന്തം ചെ ഗവേരാ എന്നു പറയാം.
    ഈ ഡയറിക്കുറിപ്പുകള്‍ സുനിശ്ചിതമായ തന്റെ മൃത്യുവിന്നു മുന്‍പിലും പതറാതെ ഒമാര്‍ ഖയ്യാം മുതല്‍ വേഡ്സ്വര്‍ത്ത്‌ വരെയുള്ളവരുടെ കവിതകള്‍  പകര്‍ത്തിയെഴുതുകയും മാര്‍ക്സിന്റെയും എംഗല്‍സിന്റെയും അടിസ്ഥാന്രഗന്ഥങ്ങള്‍ വായിച്ചു കുറിക്കപ്പെടുകയും സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും സാമൂഹിക സന്ദർഭർത്തിൽ വെച്ച് പുനർ നിർവചിക്കുകയും ചെയ്ത ഒരു യുവാവിന്റെ ചോര പൊടിയുന്ന, കോരിത്തരിപ്പുക്കുന്ന ജീവിത സാക്ഷ്യങ്ങളാണ്. 
    –  സച്ചിദാനന്ദൻ

     

    “ഏതു രാജ്യത്തിന്റെ നികുതി പണത്തില്‍ നിന്നായാലും ഒരു വ്യക്തിയുടെ സുഖസൌകര്യങ്ങള്‍ക്കായി പ്രതിവര്‍ഷം 10 ലക്ഷം പവന്‍ മാറ്റിവെയ്ക്കു ന്നതിനെക്കുറിച്ച്‌ പറയുന്നതുതന്നെ മനുഷ്യത്വഹീനമാണ്‌. ഇല്ലായ്മകളുടെ വേദന പേറി ദുരിതങ്ങളുമായി മല്ലടിക്കുന്ന പതിനായിരങ്ങളാണ്‌ ഈ ധൂര്‍ത്തിനായി വിഹിതം അടയ്ക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്നത്.  തവറകളും കൊട്ടാരങ്ങളും തമ്മിലോ വറുതിയും ആര്‍ഭാടവും തമ്മിലോ ഉള്ള ഒരു ഉടമ്പടിയല്ല സര്‍ക്കാര്‍. അത് സ്ഥാപിതമായത് ഒന്നുമില്ലാത്തവന്റെ കൈയിലെ ചില്ലിക്കാശ് കൊള്ളയടിച്ച് ദുഷ്ടന്മാരുടെ കൊള്ളരുതായ്മകൾക്ക് ചൂട്ടുപിടിക്കാൻ വേണ്ടിയല്ല.”

    ഭഗത് സിങ്ങിന്റെ ‘ജയിൽ ഡയറി’യിൽ നിന്ന്‌

    Bhagath Sing / Bhagathsingh

    പേജ് 398 വില രൂ360

    360.00