Shop

Showing 673–696 of 1189 results

Show Grid/List of >5/50/All>>
  • Mooladhanam - Carl Marx മൂലധനം - കാൾ കാർക്‌സ്

    മൂലധനം – കാറൽ മാർക്‌സ്‌

    2,880.00
    Add to cart Buy now

    മൂലധനം – കാറൽ മാർക്‌സ്‌

    മൂലധനം
    കാൾ മാർക്‌സ്‌

    (വാല്യങ്ങൾ 1, 2, 3 ഒരുമിച്ച്‌)

    കമ്യൂണിസത്തിന്റെ അടിസ്ഥാനമായ സാമ്പത്തിക തത്ത്വങ്ങൾ എഴുതപ്പെട്ടിട്ടുള്ള ഗ്രന്ഥമാണ് മൂലധനം (ദസ് ക്യാപ്പിറ്റൽ). കാൾ മാക്സ്, ഫ്രെഡറിക് ഏംഗൽസ് എന്നിവർ ചേർന്നാണ് ഈ ഗ്രന്ഥം രചിച്ചത്. സാമ്പത്തികരാഷ്ട്രീയത്തെ വളരെ വിശദമായി പരിശോധിക്കുന്ന ഒരു ഗ്രന്ഥമാണിത്. കാൾ മാക്സ് ആണ് ഇതിന്റെ രചന പ്രധാനമായും നിർവഹിച്ചത്. ഏംഗൽസ് ഇതിനാവശ്യമായ തിരുത്തലുകൾ നടത്തി.

    മുതലാളിത്തത്തിനോടുള്ള ശക്തമായ വിമർശനമാണ് ഈ ഗ്രന്ഥം. 1867-ൽ ആണ് ഇതിന്റെ ആദ്യ വാല്യം പുറത്തിറക്കിയത്.

     

    കാൾ മാക്സിന്റെ കാഴ്ചപ്പാടിൽ, മുതലാളിത്ത വ്യവസ്ഥിതിയിൽ ഉണ്ടാക്കപ്പെടുന്ന ലാഭം എന്നത് അടിസ്ഥാനപരമായി കൂലി കൊടുക്കാത്ത തൊഴിലിൽ നിന്നുമാണ് ഉണ്ടാക്കുന്നത്. തൊഴിലാളികളെ ചൂഷണം ചെയ്യുക എന്നത് മുതലാളിത്ത വ്യവസ്ഥിയുടെ അടിസ്ഥാനരീതിയാണെന്നും കാൾമാക്സ് ചൂണ്ടിക്കാണിക്കുന്നു. അതുവരെ കരുതപ്പെട്ടിരുന്നതുപോലെ, ഒരു സാധനം അതിന്റെ യഥാർഥവിലയേക്കാൾ കൂടിയ വിലയ്ക്ക് വിറ്റല്ല ലാഭം സൃഷ്ടിക്കപ്പെടുന്നതെന്നും, ഒരു സാധനം അതിന്റെ യഥാർഥ വിലയ്ക്ക് വിറ്റ്, അത് ഉൽപാദിപ്പിക്കാനാവശ്യമായ തൊഴിലിന്റെ കൂലി കുറച്ച് നൽകിയാണ് ലാഭം സൃഷ്ടിക്കുന്നതെന്നുമാണ് ഈ ഗ്രന്ഥത്തിന്റെ പ്രധാന പ്രതിപാദ്യം.

    ഇത് വിശദീകരിക്കുവാനായി മുതലാളിത്ത വ്യവസ്ഥയുടെ ചലനതത്വം കാൾമാക്സ് ഈ ഗ്രന്ഥത്തിൽ വിശദീകരിക്കുന്നു. മൂലധനത്തിന്റെ ചലനങ്ങൾ, കൂലിവേലയുടെ വളർച്ച, തൊഴിലിടങ്ങളിലുണ്ടാവുന്ന മാറ്റങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, വിപണിയിലെ മത്സരങ്ങൾ, ബാങ്കിംഗ് സംവിധാനം, ലാഭശതമാനം കുറയാനുള്ള പ്രവണത എന്നിവയെല്ലാം ഈ ഗ്രന്ഥത്തിൽ വിശദമായി ചർച്ചചെയ്യുന്നു.

    Muladhanam  / Karal Marx / Karl Marx / Karl Marcks

    2,880.00
  • Ente Priyappetta Kathakal – Valsala എന്റെ പ്രിയപ്പെട്ട കഥകൾ - വത്സല

    എന്റെ പ്രിയപ്പെട്ട കഥകൾ – വത്സല

    125.00
    Add to cart Buy now

    എന്റെ പ്രിയപ്പെട്ട കഥകൾ – വത്സല

    എന്റെ പ്രിയപ്പെട്ട കഥകൾ
    വത്സല

     

     

    ടി പത്മനാഭൻ, എം ടി വാസുദേവൻ നായർ, മാധവികുട്ടി, ഒ വി വിജയൻ, എൻ പി മുഹമ്മദ്‌, കോവിലൻ, വി കെ എൻ, സി വി ശ്രീരാമൻ, എം പി നാരായണപ്പിള്ള, പി പത്മരാജൻ, കാക്കനാടൻ, എം മുകുന്ദൻ, പി വത്സല, സേതു, പുനത്തിൽ കുഞ്ഞബ്ദുള്ള, സക്കറിയ, ആനന്ദ്, എൻ എസ് മാധവൻ, ചന്ദ്രമതി, സി വി ബാലകൃഷ്ണൻ, എം സുകുമാരൻ, സാറാ ജോസഫ്, കെ പി രാമനുണ്ണി, അക്ബർ കക്കട്ടിൽ, ബെന്യാമിൻ, പി സുരേന്ദ്രൻ, അംബികാസുതൻ മാങ്ങാട്, ഉണ്ണി ആർ, സന്തോഷ് ഏച്ചിക്കാനം, ഗ്രേസി, ഇ സന്തോഷ്‌കുമാർ എന്നിവർ തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട കഥകൾ ഈ പരമ്പരയിലൂടെ അവതരിപ്പിക്കുന്നു.

    എന്റെ തയ്യൽയന്ത്രം, ദുഷ്ഷന്തനും ഭീമനുമില്ലാത്ത ലോകം, ശാരദയുടെ വീട്, പൂരം, പച്ചണ്ടിപ്പരിപ്പിന്റെ സ്വാദ്, അശോകനും അയാളും, വിദ്യാധരൻ, സൂര്യനൊപ്പം നടന്ന ഒരു പെൺകുട്ടി, മണ്ടകത്തിലെദേവി, എരണ്ടകൾ, തുടങ്ങി വത്സലയുടെ 14 കഥകളാണ് ഈ സമാഹാരത്തിലുള്ളത്.

     

    125.00
  • Nivarthanam നിവർത്തനം

    നിവർത്തനം – ഡോ അഞ്ചൽ രഘു

    130.00
    Add to cart Buy now

    നിവർത്തനം – ഡോ അഞ്ചൽ രഘു

    നിവർത്തനം

     

    ഡോ അഞ്ചൽ രഘു

     

    തിരുവാതാങ്കൂറിലെ ജനങ്ങൾ സംഘടിതമായി സാമൂഹിക നീതിക്കും സമത്വത്തിനും വേണ്ടി പോരാടിയ സമരമാണ് നിവർത്തന പ്രഷോപം ഈ പ്രക്ഷോപത്തിന് പിന്നിൽ പ്രവർത്തിച്ച

    രാഷ്ട്രീയ സാംസ്കാരിക ഘടകങ്ങൾ വിശദമായി ചർച്ച ചെയ്യുകയെയും ഇതിൻറെ ഫലമുണ്ടായ സാമൂഹിക പരിവർത്തനത്തെ വിലയിരുത്തുകയും ചെയ്യുന്നു .

    Category:
    130.00
  • Anand ആനന്ദ് - ജീവിതം സംഭാഷണം പഠനം

    ആനന്ദ് – ജീവിതം സംഭാഷണം പഠനം

    600.00
    Add to cart Buy now

    ആനന്ദ് – ജീവിതം സംഭാഷണം പഠനം

    Anand – Jeevitham, Sambhashanam, Padanam

     

     

    പ്രമേയത്തിലും ആഖ്യാനത്തിലും എന്നും സവിശേഷത പുലർത്തുകയും രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചു നിൽക്കുകയും എഴുത്തിന്റെ ഏറ്റവും ശക്തമായ കാതൽ രാഷ്ട്രീയം തന്നെയാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന എഴുത്തുകാരന്റെ ജീവിതവും സംഭാഷണവും പഠനവും ചരിത്രമന്വേഷിക്കുന്നവർക്ക് ആനന്ദിന്റെ കൃതികളിലെ നിലപാടുകളും ഇന്ത്യൻ ജീവിതവും ഈ പുസ്‌തകത്തിൽ നിന്നും വായിച്ചെടുക്കാനാവും.

    കെ പി അപ്പൻ, ഡോ എം ലീലാവതി, സച്ചിദാനന്ദൻ, സക്കറിയ, എൻ എസ് മാധവൻ, ഡോ വി സി ശ്രീജൻ, ഡോ വി രാജകൃഷ്ണൻ, ആഷാമേനോൻ, എൻ ഇ ബലറാം, എം ആർ ചന്ദ്രശേഖരൻ, കെ സി നാരായണൻ, ഡോ ഡി ബഞ്ചമിൻ, പി എം ഗീരീഷ്, ഡോ മുഞ്ഞിനാട് പത്മകുമാർ, ഡോ എൻ മുകുന്ദൻ, മനില സി മോഹൻ, അരവിന്ദാക്ഷൻ, സി അശോകൻ, വി ആർ സുധീഷ്, സനിൽ വി എന്നിവരുടെ ഗൗരവ ആനന്ദ് ആസ്വാദ്യങ്ങൾ

    എഡിറ്റർ  –  ഡോ കെ ബി ശെൽവമണി

    Ananth, Aanand

    പേജ് 516 വില രൂ600

    600.00
  • Thattanvila തട്ടാൻവിള - പി കെ സുധി

    തട്ടാൻവിള – പി കെ സുധി

    340.00
    Add to cart Buy now

    തട്ടാൻവിള – പി കെ സുധി

    തട്ടാൻവിള

     

    പി കെ സുധി

     

    നായികാ നായക കേന്ദ്രീകരണത്തെ ഉപേക്ഷിച്ച് അപ്രധാനമെന്നു തോന്നിയേക്കാവുന്ന കഥാപാത്രങ്ങളുടെ ജീവിതം സൂക്ഷ്‌മവും സമഗ്രവുമായി അതരിപ്പിച്ച് അതിലൂടെ ഒരു പ്രദേശത്തിന്റെ ബഹുമുഖമായ ജീവിതസാഗരത്തിന്റെ അലകളും ചുഴികളും വെളിപ്പെടുത്തുന്ന ഈ നോവൽ വ്യക്തി കേന്ദ്രീകൃതമായ പറയണരീതികളെ ഉല്ലംഘിക്കുന്നു. പ്രാദേശിക മൊഴിവഴക്കങ്ങളുടെയും സാംസ്‌കാരിക സവിശേഷതകളുടെയും തുറസ്സിലേക്ക് അനുവാചകരെ കൂട്ടിക്കൊണ്ടുപോകുന്ന കൃതി.

     

     

    തട്ടാൻവിള എന്ന നോവലിൽ പ്രത്യക്ഷപ്പെടുന്ന കീഴാളദൈവ സങ്കല്പം ശ്രദ്ധേയമാണ്. ഇന്നു ഹിന്ദുക്കളെന്നു വ്യവഹരിക്കപ്പെടുന്ന ബ്രാഹ്മണേതര ജാതിവിഭാഗങ്ങളെല്ലാം പിൻതുടർന്നു പോകുന്നത് പ്രാദേശികവും കീഴാള സ്വഭാവമുള്ളതും ദ്രാവിഡീയവുമായ ഒരു ആരാധനാ രീതിയാണെന്നും നശീകരണത്തിലൂടെയും സ്വാംശീകരണത്തിലൂടെയുമാണ് അത് ഇന്നു കാണുന്ന രീതിയിൽ ഹൈന്ദവമായി മാറിയതെന്നും നോവലിസ്റ്റ് സൂക്ഷ്മമായ ചരിത്രബോധത്തോടെ പ്രഖ്യാപിക്കുന്നു.

    മലയാള നോവലിൽ ഉടനീളം കാണാവുന്ന നായക-നായികാ സങ്കൽപ്പങ്ങളുടെ പൊളിച്ചെഴുത്ത് തട്ടാൻവിള എന്ന നോവലിനെ വ്യത്യസ്തമാക്കുന്നു. സാമ്പ്രദായിക രീതിയിലുള്ള നായകനായികന്മാർ ഈ നോവലിലില്ല, തട്ടാൻവിളയിൽ ജനിച്ചു ജീവിക്കുന്നവരുടെയും മരണം തട്ടിയെടുത്തവരുടെയും സാധാരണ മനുഷ്യജീവിതം അനാർഭാടമായി വിസ്തരിക്കപ്പെടുകയാണിവിടെ. അന്നുമുതലിന്നോളമുള്ള മലയാള നോവൽ ത്രികോണ സ്ത്രീപുരുഷ ബന്ധത്തിൽ അധിഷ്ഠിതമാണെന്ന് എൻ പി മുഹമ്മദ് നിരീക്ഷിക്കുന്നുണ്ട്. എന്നാൽ ഈ സങ്കൽപ്പത്തിന്റെ ധീര തിരസ്‌കാരം തട്ടാൻവിളയെ വ്യത്യസ്തമാക്കുന്നു.

    അദ്ധാനശീലരായ നാടാന്മാരുടെയും അപ്പാവികളായ തട്ടാൻമാരുടെയും നായിഡുമാരുടെയും ഭൂസ്വത്തുക്കൾ കൗശലക്കാരായ നായന്മാരുടെ കൈയിലേക്ക് ഒഴുകിപ്പോകുന്നതും, മറ്റു സമുദായങ്ങൾ വിദ്യാഭ്യാസത്തിലൂടെ സേവനമേഖലയിൽ എത്തപ്പെടുമ്പോൾ ആ സമുദായങ്ങൾ അതിനെ ചെറുത്തുനിന്ന് സ്വാഭാവികമായ വിനാശത്തിലെത്തിച്ചേരുന്നതും മനുഷ്യസ്‌നേഹാദ്രതയോടെ പി കെ സുധി ചിത്രീകരിക്കുന്നു.

    P K Sudhi / Thatan vila

    പേജ് 306  വില രൂ340

    340.00
  • Vedangalude Nadu വേദങ്ങളുടെ നാട് - ഇ എം എസ്

    വേദങ്ങളുടെ നാട് – ഇ എം എസ്

    60.00
    Add to cart Buy now

    വേദങ്ങളുടെ നാട് – ഇ എം എസ്

    വേദങ്ങളുടെ നാട്

     

    ഇ എം എസ്

     

    ഇന്ത്യാ ചരിത്രം ലളിതമായി സംഗ്രഹിക്കുന്ന കൃതി

    EMS / E M S / Namboothiripad / Namboothirippad 

    60.00
  • V T yude Sampoorna Krithikal വി ടി യുടെ സമ്പൂർണകൃതികൾ

    വി ടി യുടെ സമ്പൂർണകൃതികൾ

    675.00
    Add to cart Buy now

    വി ടി യുടെ സമ്പൂർണകൃതികൾ

    വി ടി യുടെ സമ്പൂർണകൃതികൾ

     

    കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒടുവിലാരംഭിച്ച് പല ദിശകളുടെയും വ്യക്തികളിലൂടെയും വളർന്ന് ഭാഷയെയും സംസ്‌കാരത്തെയും ഉണർത്തി മുന്നോട്ടുപോയ കേരളീയ നവോത്ഥാനത്തിന്റെ ഏറ്റവും സാരവത്തായ ചില മൂല്യങ്ങളിലാണ് വി ടി യിലും അദ്ദേഹത്തിന്റെ മനുഷ്യദർശനത്തിലും പൂർത്തിനേടിയത്.

    വി ടി ഇന്നില്ല. അദ്ദേഹം ജനിക്കകുയും പ്രവർത്തിക്കുകയും ചെയ്ത് സമൂഹമാകട്ടെ പരിചയപെടുത്തിയാൽപോലുംവിശ്വസിക്കാനാകാത്ത വിധം വിദൂര വിസ്മൃതം ആയിരുന്നു. എങ്കിലും ആ പഴയകാലത്തെയും അതിൽ നിന്ന് ഇന്നത്തെ കേരളത്തിലെത്താൻ നാം സഞ്ചരിച്ച ദീർഘ ദൂരങ്ങളെയും ഓർമപ്പെടുത്തിക്കൊണ്ട് മാനുഷ്യകതയുടെ വലിയൊരു രേഖയായി വി ടി യുടെ കൃതികൾ നമ്മോടൊപ്പം ഉണ്ട്. വിക്ടർയുഗോ പാവങ്ങളിൽ പറഞ്ഞപോലെ ചിലപ്പോഴെങ്കിലും അവ നമ്മുടെ വർത്തമാനത്തിന്റെ വാതിൽ മുട്ടിവിളിക്കുന്നു. ഉവ്വ് തീർച്ചയായും അവയ്ക്ക് നമ്മുടെ മുറിയിൽ ഇടമുണ്ട്. അവിടവിടെ സ്‌നേഹവും ജലവും നിറച്ച ഈ കറുത്ത മഷിക്കുപ്പിക്ക് സ്ഥാനമുണ്ട്. എവിടവിടെ മരുഭൂമികൾ ഉണ്ടാകുന്നുണ്ടോ അവിടിവിടെ ഈ വേര് ഉണങ്ങാത്ത വാക്കിനു ആഴവും പടർച്ചയും ഉണ്ട്.

    – കെ സി നാരായണൻ

    VT Bhattathirippadu / V T

    പേജ് 704  വില രൂ675

    675.00
  • Influence Of Non-Vedic Schools In Indian Thought And Literature

    Influence Of Non-Vedic Schools In Indian Thought And Literature

    120.00
    Add to cart Buy now

    Influence Of Non-Vedic Schools In Indian Thought And Literature

    Dr C S SOUMYA

    While discussing Indian philosophy, Non-Vedic schools of philosophy was the voice of the laymen against the then prevailing social systems. The influence of this school on various sector like arts, literature, architecture, science and medicine is to be emphatically mentioned. Most of the temples in Kerala still stick on to the tradition of Buddhism and Jainism to certain extend. In that good old past, Non-Vedic schools of philosophy stood along with the common man and spoke for the common man.

    Category:
    120.00
  • Dravida Daivangal Oru Padanam ദ്രാവിഡ ദൈവങ്ങൾ - ഒരു പഠനം

    ദ്രാവിഡ ദൈവങ്ങൾ – ഒരു പഠനം : കുന്നുകുഴി എസ് മണി

    120.00
    Add to cart Buy now

    ദ്രാവിഡ ദൈവങ്ങൾ – ഒരു പഠനം : കുന്നുകുഴി എസ് മണി

    ദ്രാവിഡ ദൈവങ്ങൾ – ഒരു പഠനം

     

    കുന്നുകുഴി എസ് മണി

     

    ദലിതരുടെയും ആദിവാസികളുടെയും കുലദൈങ്ങളെയും ആചാരങ്ങളെയും തകർക്കുകയും മലമുകളിലടക്കമുള്ള ആരാധനാലയങ്ങൾ പിൽക്കാലത്ത് സവർണർ കൈയ്യടക്കുകയും ചരിത്രം മാറ്റിയെഴുതി ഐതീഹ്യമാക്കുകയും ചെയ്യുന്നതിലൂടെ ദ്രാവിഡന്റെ അവകാശങ്ങൾ നശിപ്പിക്കുകയാണ് ഇക്കൂട്ടർ ചെയ്തത്. ഇത്തരം വിഷയങ്ങളെ സംബന്ധച്ച പഠനങ്ങളുടെ ഉള്ളറകളിൽ കടന്നു കയറി ദ്രാവിഡ ദൈങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തി ക്രോഡീകരിക്കുകയാണ് പ്രശസ്ത ഗ്രന്ഥകതർത്താവായ കുന്നുകുഴി എസ് മണി ഈ പുസ്തകത്തിലൂടെ.

    Kunnukuzhi S Many / Mani 

    120.00
  • Samuhika Parishkaranamo Samuhika Viplavamo? സാമൂഹ്യപരിഷ്കരണമോ, സാമൂഹിഹ്യവിപ്ലവമോ ?

    സാമൂഹ്യപരിഷ്കരണമോ, സാമൂഹിഹ്യവിപ്ലവമോ ? – പെരിയാർ ഇ വി രാമസ്വാമി

    120.00
    Add to cart Buy now

    സാമൂഹ്യപരിഷ്കരണമോ, സാമൂഹിഹ്യവിപ്ലവമോ ? – പെരിയാർ ഇ വി രാമസ്വാമി

    സാമൂഹ്യപരിഷ്കരണമോ, സാമൂഹിഹ്യവിപ്ലവമോ ?

     

    പെരിയാർ ഇ വി രാമസ്വാമി

     

    യുനെസ്‌കോ ചുരുക്കം വാക്കുകളിൽ പെരിയാറിനെ വരച്ചുകാട്ടിയത് ഇപ്രകാരമായിരുന്നു – ”പെരിയാർ പുതുകാലത്തിന്റെ പ്രവാചകൻ. തെക്കുകിഴക്കേഷ്യയുടെ സോക്രട്ടീസ്. സാമൂഹിക പരിഷ്‌ക്കരണ പ്രസ്ഥാനത്തിന്റെ ജനയിതാവ്. അജ്ഞത, അന്ധവിശ്വാസങ്ങൾ, അർഥശൂന്യമായ മാമൂലുകൾ, ഉപചാരങ്ങൾ എന്നിവയുടെ ഏറ്റവും വലിയ ശത്രു.”

     

    പ്രസംഗങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും പെരിയാർ സൃഷ്ടിച്ച ചിന്തയുടെ പുതുവെളിച്ചം തലമുറകൾക്ക് കൈമാറ്റം ചെയ്യേണ്ടതുണ്ട്. അതിനുള്ള എളിയ പരിശ്രമമാണ് ഈ പുസ്തകം.

    Periyar / Ramasami / EVR

    പേജ് 118 വില രൂ120

    120.00
  • Islaminte Vargavum Lingavum ഇസ്ലാമിന്റെ വർഗ്ഗവും ലിംഗവും

    ഇസ്ലാമിന്റെ വർഗ്ഗവും ലിംഗവും – ഇ എ ജബ്ബാർ

    150.00
    Add to cart Buy now

    ഇസ്ലാമിന്റെ വർഗ്ഗവും ലിംഗവും – ഇ എ ജബ്ബാർ

    ഇസ്ലാമിന്റെ വർഗ്ഗവും ലിംഗവും

     

    ഇ എ ജബ്ബാർ

     

    ഇസ്ലാമിനുള്ളിലെ അധികാര ബന്ധങ്ങളും  ലിംഗപരമായ  വിവേചനങ്ങളെയും   വിശകലനം ചെയ്യുകയും ഏകശിലാരൂപമെന്നു അവകാശപ്പെടുന്ന ഇസ്ലാം  മതത്തിൽ  വ്യത്യസ്ത
    ആരാധനാരീതികൾ നിലനിന്നിരുന്നതായും ഖുർആനെയും ഹദീസുകളെയും അടിസ്ഥാനമാക്കി വിലയിരുത്തുകയും ചെയ്യുന്നു.

    മുഖ്യധാരാ മതബോധത്തെ മാറി ചിന്തിക്കുവാൻ ഈ പുസ്തകവായന ഉപകരിക്കും.

    E A Jabbar / EA Jabar

    പേജ് 132 വില രൂ150

    150.00
  • Poonakararum Dalith Prathyayasasthravum പൂനകരാറും ദളിത് പ്രേത്യശാസ്ത്രവും

    പൂനകരാറും ദളിത് പ്രേത്യശാസ്ത്രവും – കല്ലറ സുകുമാരൻ

    120.00
    Add to cart Buy now

    പൂനകരാറും ദളിത് പ്രേത്യശാസ്ത്രവും – കല്ലറ സുകുമാരൻ

    പൂനകരാറും ദളിത് പ്രേത്യശാസ്ത്രവും

     

    കല്ലറ സുകുമാരൻ

     

    ജനാതിപത്യ ഭരണക്രമം പരീക്ഷിച്ചു പോരുന്ന ഇന്ത്യയിൽ അടിത്തട്ടുകാരുടെ വിമോചനം രാഷ്ട്രീയത്തിൽ നിന്നും വേറിട്ട് ചർച്ച ചെയ്യാൻ ആവില്ല. നിയമ വ്യവസ്ഥകളിൽ കൂടി മധ്യതയുടെ വിമോചന പാത നേടുമ്പോൾ തമസ്കരിക്കപ്പെട്ട ചില ചരിത്ര സത്യങ്ങൾ തീര്ച്ചയായും വളരെ പ്രാധാന്യത്തോടെ അനാവരണം ചെയ്യേണ്ടതുണ്ട്. ദളിതരുടെ വിമോചന പ്രത്യയശാസ്ത്രം വിശകലനം ചെയ്യുമ്പോൾ വിഷയീഭവിക്കുന്ന വളരെ നിർണായകമായ നാഴികക്കല്ലാണ് വട്ട മേശ സമ്മേളനവും അനു ബന്ധമായ പൂനാ കരാറും.

    കേരളത്തിലെ പാർശ്വവത്കരിക്കപ്പെട്ട ജനതയ്ക്കു എക്കാലത്തും തേരാളിയും പോരാളിയുമായിരുന്ന കല്ലറ സുകുമാരൻ എഴുതിയ ഈ പുസ്തകം.

    Kallara Sukumaran

    വില രൂ 120

    120.00
  • Bheekaratha: Parasparam Paloottunna Sathrukkal ഭീകരത - പരസ്പരം പാലൂട്ടുന്ന ശത്രുക്കൾ

    ഭീകരത – പരസ്പരം പാലൂട്ടുന്ന ശത്രുക്കൾ – ഡോ കെ എം മുനീർ

    200.00
    Add to cart Buy now

    ഭീകരത – പരസ്പരം പാലൂട്ടുന്ന ശത്രുക്കൾ – ഡോ കെ എം മുനീർ

    ഭീകരത – പരസ്പരം പാലൂട്ടുന്ന ശത്രുക്കൾ

     

    ഡോ കെ എം മുനീർ

     

    മുനീർ എന്ന രാഷ്ട്രീയ നേതാവിന്റെ തുറന്ന ചിന്തകൾ അദ്ദേഹത്തിനുള്ളിലെ സ്വതന്ത്രചിന്തകനെ വെളിപ്പെടുത്തുന്നു.

    ‘ക്രിസ്തുമതം : നികൃഷ്ടശത്രു’ എന്ന അദ്ധ്യായത്തിൽ മുനീർ ലെനിൻ പറയുന്നതിനെ ഉദ്ധരിക്കുന്നുണ്ട് – 1918ൽ റഷ്യയുടെ വൈദ്യുതീകരണത്തെ സംബന്ധിച്ച ചർച്ചയ്ക്കിടയിൽ ലെനിൻ ലിയോനിഡ് ക്രാസയോട് പറഞ്ഞു, ”വൈദ്യുതി ദൈവത്തിന്റെ സ്ഥാനം ഏറ്റെടുക്കും. ഇനി മുതൽ കർഷകൻ വൈദ്യുതിയോടായിരിക്കും പ്രാർഥിക്കുക”.
    മറ്റൊരിക്കൽ ലെനിൻ പറഞ്ഞു, ”5-ാം ക്ലാസ്സിൽ വെച്ച് (16 വയസ്സ്) ഞാൻ മതവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചു. കഴുത്തിലെ കുരിശ്ശു പറിച്ചെടുത്ത് കുപ്പത്തൊട്ടിയിൽ വലിച്ചെറിഞ്ഞു”.

    മറ്റൊരിടത്ത് ഇടതുചാരി ചിന്തകയായ റോസാ ലക്‌സൻബർഗിനെ മുനീർ ഉദ്ദരിക്കുന്നുണ്ട് – ”ലെനിന്റെ അൾട്രാ സെൻട്രലിസത്തെ ലക്‌സൻബർഗ് എതിർക്കാൻ കാരണം പാർട്ടിയും ജനങ്ങളും നോക്കുകുത്തിയായി മാറുകയും സെൻട്രൽ കമ്മിറ്റി മാത്രം ചിന്തിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകുമെന്ന് വിശ്വസിച്ചതു കൊണ്ടാണ്”.

    മുനീറിന്റെ പരപ്പിലും ആഴത്തിലുമുള്ള വിജ്ഞാനവും അറിവുകളും വായനക്കാരെ വിസ്മയിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. അക്കാരണത്താൽ തന്നെ സ്വസമുദായത്തിനെ ന്യായീകരിക്കുന്ന വ്യഗ്രത നമുക്ക് അവഗണിക്കാവുന്നതേയുള്ളൂ. മുനീർ സ്വകാര്യ സംഭാഷണങ്ങളിൽ പറയാറുള്ളത് ഇവിടെ കുറിക്കുന്നു, കുടുംബ പശ്ചാത്തലപരമായ കാരണങ്ങളാൽ മുസ്ലീം ലീഗിൽ ഞാൻ ചേർന്നിരുന്നില്ലെങ്കിൽ, ഒരു പക്ഷേ ഇടതു രാഷ്ട്രീയത്തിന്റെ ഭാഗമായി മാറുമായിരുന്നു. ഈ പുസ്തകം അതിന് പലമടങ്ങ് അടിവരയിടുന്നതാണ്.

    Dr K M Muneer / Dr KM Munir

    പേജ് 236 വില രൂ200

    200.00
  • My Story - Ken Saro Viva മൈ സ്റ്റോറി

    മൈ സ്റ്റോറി – കെൻ സരോ വിവ

    75.00
    Add to cart Buy now

    മൈ സ്റ്റോറി – കെൻ സരോ വിവ

    മൈ സ്റ്റോറി
    കെൻ സരോ വിവ

    തൂക്കിക്കൊല്ലാൻ വിധിക്കുന്നതിനു മുമ്പ് പ്രശസ്ഥ പരിസ്ഥിതി പ്രവർത്തകൻ കെൻ സരോ വിവ പട്ടാളക്കോടതിക്കുമുമ്പായി നടത്തിയ പ്രസ്താവനയുടെ പൂർണ രൂപം.

    നൈജീരിയയിലെ എണ്ണക്കുഴലുകൾക്കു മുകളിൽ ജീവരക്തം ചാലിച്ച് ബഹുരാഷ്ട്രകുത്തകകൾക്കെതിരെയുള്ള പോരാട്ടത്തിന് ഉശിരു പകർന്ന വിപ്ലവകാരി. ഗോത്രവർഗമായ ഓഗോണി ജനതയെ സംഘടിപ്പിച്ച് സമരം നടത്തിയ മനുഷ്യസ്‌നേഹി.

    വിവർത്തനം – പി എസ് മനോജ്കുമാർ

    പേജ് 84 വില രൂ75

    75.00
  • Ini Corporate Savarkarisathinte Kalam ഇനി കോർപ്പറേറ്റ് സവാർക്കറിസത്തിന്റെ കാലം

    ഇനി കോർപ്പറേറ്റ് സവാർക്കറിസത്തിന്റെ കാലം – കെ അരവിന്ദാക്ഷൻ

    120.00
    Add to cart Buy now

    ഇനി കോർപ്പറേറ്റ് സവാർക്കറിസത്തിന്റെ കാലം – കെ അരവിന്ദാക്ഷൻ

    ഇനി കോർപ്പറേറ്റ് സവാർക്കറിസത്തിന്റെ കാലം

     

    കെ അരവിന്ദാക്ഷൻ

    1925ൽ പൊട്ടിപ്പുറപ്പെട്ട വർഗീയ ലഹളയിൽ പ്രതിചേർക്കപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുമ്പോൾ, ബോംബെ സർക്കാറിന്റെ ആക്ടിംഗ് ഡെപ്യൂട്ടി സെക്രട്ടറി ഡി ഒ ്‌ഫ്രെളിന് മാ്‌പ്പെഴുതി രക്ഷപ്പെട്ട സർവാക്കറുടെ ഭയജീവിതവും ഗാന്ധിവധത്തിന്റെ പ്രേരണയായി വർത്തിച്ച സവർക്കറുടെ ഉഭയ ജീവിതത്തിലേക്കുള്ള അന്വേഷണവുമാണ് ഈ കൃതി.

    21 സെപ്തംബർ 2013ൽ യുആർ അനന്ദമൂർത്തിയുടേതായി വന്ന പ്രസ്ഥാവന ശ്രദ്ധിക്കുക –
    ”ആത്മപരിശോധനയും ആന്തരിക ജീവിതവുമില്ലാത്ത ഒരാളായിട്ടാണ് എനിക്ക് മോദിയെ തോന്നിയിട്ടുള്ളത്. ജവഹർ ലാൽ നെഹ്രുവിനെ പോലെയോ ഇങ്ങേയറ്റം വാജ്‌പേയിയെ പോലെയോ ഉള്ള ഒരു നേതാവല്ല അദ്ദേഹം. വിവിധ സംസ്‌കാരങ്ങളോട് തുറന്ന സമീപനം ഉള്ളവരെയാണ് ഇന്ത്യക്ക് ആവശ്യം. ആത്മവിമർശനമില്ലാത്ത ഒരാളെയല്ല. 2002 ഗുജറാത്തിൽ ഇത്രയധികം പേരുടെ മരണം അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നെങ്കിൽ കാറിന്റെ ചക്രത്തിനടിയിൽപ്പെട്ട പട്ടിക്കുഞ്ഞുമായി ആ മരണങ്ങളെ അദ്ദേഹം താരതമ്യപ്പെടുത്തുമായിരുന്നില്ല. മോദി പ്രചരിപ്പിക്കുന്ന ദേശീയത അപകടകരമാണ്.”

    Savarkar & RSS

    പേജ് 148 വില രൂ120

    120.00
  • Nava Marxian Sameepanangal നവമാർക്‌സിയൻ സമീനങ്ങൾ

    നവമാർക്‌സിയൻ സമീനങ്ങൾ – മുചുകുന്ന് ഭാസ്‌കരൻ

    285.00
    Add to cart Buy now

    നവമാർക്‌സിയൻ സമീനങ്ങൾ – മുചുകുന്ന് ഭാസ്‌കരൻ

    നവമാർക്‌സിയൻ സമീനങ്ങൾ

     

    മുചുകുന്ന് ഭാസ്‌കരൻ

    നവമാർക്‌സിയൻ വീക്ഷണത്തിന്റെ സവിശേഷതകളിൽ ഏറ്റവും പ്രധാനം മാറിവരുന്ന സാമൂഹ്യ സാഹചര്യങ്ങൾ വിമർശന ബോധത്തിൽ സമീപിക്കാൻ കഴിയുന്നു എന്നതാണ്. സാമൂഹിക വ്യവസ്ഥകളും സാഹചര്യങ്ങളും ആപേക്ഷികമായി പരിണിതപ്പെടുന്നതുപോലെ മാർക്‌സിസത്തിന്റെ തത്വവീക്ഷണങ്ങളും ആപേക്ഷികമാണ്. ഇങ്ങനെ ലോക സാമൂഹ്യസാഹചര്യങ്ങൾക്ക് ഒപ്പം വിമർശനാത്മകമായി അഭിവൃദ്ധി പ്രാപിച്ചതു കൊണ്ടാണ് മാർക്‌സിസം ലോകത്തിന്റെ യുവത്വമായി തത്വശാസ്ത്ര മണ്ഡലത്തിൽ പ്രശോഭിക്കാനുണ്ടായ കാരണം.

    ഇഎംഎസ്സിൽ തുടങ്ങി അരന്ധതിയിൽ അവസാനിക്കുന്ന സാഹിത്യവും രാഷ്ട്രീയവുമായ പഠനങ്ങൾ. ഇത്തരം രാഷ്ട്രീയം കൃത്യമായും വ്യക്തമായും കൊണ്ടുനടക്കുമ്പോഴും കെ വേണുവിനെ ഉൾക്കൊള്ളാൻ ഭാസ്‌കരന് ഏറെ ബുദ്ധിമുട്ടേണ്ടി വരുന്നില്ല. രാഷ്ട്രീയത്തോടും സാഹിത്യത്തോടുമൊപ്പം പാരിസ്ഥിതിക ചിന്തകളും സിനിമാ ആലോചനകളും ജുഡിഷ്യറിയുടെ ആക്ടിവിസങ്ങളും ഈ പുസ്തകം ചർച്ചചെയ്യുന്നുണ്ട്. ഈ പുസ്തകത്തിന്റെ പ്രധാന ഗുണം സാമ്പ്രദായിക മാർക്‌സിയൻ രീതികളിൽ നിന്ന് വ്യതിചലിക്കുവാൻ ഗ്രന്ഥകാരൻ കാണിച്ചിരിക്കുന്ന ചങ്കൂറ്റമാണ്. അതുകൊണ്ടു തന്നെ നവമാർക്‌സിയൻ സമീപനമായി ഈ പുസ്തം മാറുന്നു എന്നു നമുക്ക് കാണാൻ കഴിയും.

    പേജ് 276 വില രൂ285

    285.00
  • Dubai Puzha ദുബായിപ്പുഴ

    ദുബായിപ്പുഴ – കൃഷ്ണദാസ്‌

    190.00
    Add to cart Buy now

    ദുബായിപ്പുഴ – കൃഷ്ണദാസ്‌

    ദുബായിപ്പുഴ

     

    കൃഷ്ണദാസ്‌

     

    ദുബായ്പ്പുഴ നല്ല കൃതിയല്ല, മഹത്തായ കൃതിയാണ്. എന്റെ വായനകളില്‍ അപൂര്‍വ്വമായി മാത്രം കടന്നുവരുന്ന ഉത്തമ കൃതികളില്‍ ഒന്ന്. സാന്റ് മിഷായേലിന്റെ വിഖ്യാതമായ ആത്മ കഥാഖ്യാനത്തെയാണ് ഇതെന്നെ ഓര്‍മ്മിച്ചത്.  – ടി പത്മനാഭന്‍

    ഈ പുസ്തകവുമായുള്ള പരിചയം ആത്മാവിനെ വിമലീകരിക്കുന്ന ഒരനുഭവമായിരിക്കുന്നു. നന്ദി, സുഹൃത്തേ…  – ഡോ. വി.രാജകൃഷണന്‍

    പേജ് 186 വില രൂ190

    190.00
  • Karma Gathi കർമഗതി - എം കെ സാനു

    കർമഗതി – എം കെ സാനു

    290.00
    Add to cart Buy now

    കർമഗതി – എം കെ സാനു

    കർമഗതി

     

    എം കെ സാനു

     

    പ്രപഞ്ചത്തെയും തന്നെയും കുറിച്ചുള്ള ഒരെഴുത്തുകാരന്റെ വിശുദ്ധ വിചാരങ്ങളാണ് പ്രൊഫസര്‍ എം കെ സാനുവിന്റെ ആത്മകഥയിലെ ഉള്ളടക്കം. എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും സര്‍വ്വോപരി ഹൃദ്യമായ പെരുമാറ്റത്തിലൂടെയുമാണ് പ്രൊഫസര്‍ എം.കെ.സാനു നമ്മെ സ്വാധീനിച്ചത്. കലയും സാഹിത്യവും ജീവിതവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണവും പഠനവുമാണ് ഇന്നോളാം അദ്ദേഹം നടത്തിയതത്രയും. മണ്‍ മറഞ്ഞുപോയ മാതാപിതാക്കള്‍ക്ക എഴുത്തുകാരന്‍ നല്‍കുന്ന അശ്രുപൂജയായിരിക്കും ഈ ആത്മകഥയിലെ നക്ഷത്രത്തിളക്കാമാര്‍ന്ന അക്ഷരങ്ങള്‍. അവ നാം ഓരോരുത്തരുടെയും ഹൃദയത്തെ ആഴത്തില്‍ സ്പര്‍ശിക്കുന്നു. ജീവിത യാത്രക്കിറയില്‍ കണ്ടുമുട്ടിയ സുഹൃത്തുക്കളെയും ഗുരുക്കന്മാറ്റെയും ശിഷ്യന്മാരെയും കുറിച്ചുള്ള ഹരിതസ്മൃതികള്‍ ഗൃഹാതുരത്വത്തോടെയും കടപ്പാടോടെയും അദ്ദേഹം രേഖപ്പെടുത്തുന്നു.

    Prof M K Sanu 

    പേജ് 286 വില രൂ290

    290.00
  • Thathri Bhagavathi താത്രീ ഭഗവതി

    താത്രീ ഭഗവതി – ഇരിഞ്ചയം രവി

    490.00
    Add to cart Buy now

    താത്രീ ഭഗവതി – ഇരിഞ്ചയം രവി

    താത്രീ ഭഗവതി

     

     

    ഇരിഞ്ചയം രവി

     

    ആര്യാധിനിവേശത്തിന്റെ ഫലമായി കേരളത്തില്‍ ഉദയംകൊണ്ട ബ്രാഹ്മണ സമുദായത്തിലെ സ്ത്രീ ജീവിതം നേരിട്ട ദുരന്തങ്ങള്‍; തിരുക്കൊച്ചിയിലെ പ്രബലമായ ചില നമ്പൂതിരി കുടുംബങ്ങളെ പശ്ചാത്തലമാക്കി ഈ നോവലില്‍ ആവിഷ്‌കരിച്ചിരിക്കുന്നു. ചാതുര്‍വര്‍ണ്യം തീവ്രതയോടെ അനുഷ്ഠിച്ചിരുന്ന ബ്രാഹ്മണ്യം, വേദേതിഹാസങ്ങളും ഉപനിഷത്തുക്കളും സ്മൃതികളും ശാസ്ത്രങ്ങളും തങ്ങളുടെ താല്‍പര്യങ്ങള്‍ക്കിണങ്ങും വിധം വ്യാഖ്യാനിച്ചും ദുര്‍വ്യാഖ്യാനം ചെയ്തും സൃഷ്ടിച്ച കുടുംബ സാമൂഹിക ജീവിതം പുരുഷ കേന്ദ്രീകൃതമായിരുന്നു. അയിത്തം കര്‍ശനമായി പാലിച്ചും തങ്ങള്‍ക്ക് ഇമ്പമുള്ളിടത്ത് അത് അപ്രസക്തമാക്കിയും മദോന്മാദ മണിപ്രവാളം രസാനുഭൂതി വര്‍ധിപ്പിക്കാന്‍ വിളമ്പിയും സ്ത്രീയെ ഭോഗോപാധിയക്കപ്പുറമായ് പരിഗണിക്കാതെ വിശുദ്ധമായ മനുഷ്യബന്ധങ്ങളെപ്പോലും അവഗണിച്ചും ഇളകിയാടിയ ബ്രാഹ്മണ പുരുഷന്റെ മെതിയടിക്കു താഴെ നിശബ്ദതയോടെ ഞെരിപിരിക്കൊണ്ട ബ്രാഹ്മണ സ്ത്രീ ജീവിതങ്ങളുടെ കണ്ണീരും കിനാക്കളും ഇഎംഎസ് നമ്പൂതിരിപ്പാടും വി ടി ഭട്ടതിരിയും എംആര്‍ബിയും പ്രേംജിയുമൊക്കെ വരച്ചു കാട്ടിയിട്ടുണ്ട്. തങ്ങളുടെ താല്‍പര്യങ്ങള്‍ക്കു നേരെ ഏതെങ്കിലും തരത്തിലുള്ള എതിര്‍പ്പുയര്‍ന്നാല്‍ ബ്രാഹ്മണ പുരുഷവര്‍ഗം അവയെ നിഷ്‌കരുണം അരിഞ്ഞു വീഴ്ത്തിയിരുന്നു. തത്വശാസ്ത്രങ്ങളെ മറയാക്കി പുരുഷന്‍ നയിച്ചിരുന്ന ജീവിതം സ്ത്രീ ജീവിതങ്ങളെ തീവ്രവേദനയുടെ ഹോമകുണ്ഡങ്ങളിലെ ഹവിസുകളാക്കിമാറ്റി. സ്മൃതികളെ ആവനാഴികളാക്കിക്കൊണ്ട് അവര്‍ തൊടുത്ത ശരങ്ങളെ അതിജീവിക്കാന്‍ സ്ത്രീ അശക്തയായിരുന്നു.
    ഈ സാഹചര്യത്തില്‍ പീഡനങ്ങളുടെ തടവറയായ ഇല്ലത്തില്‍ നിന്നും പ്രതിഷേധത്തിന്റെയും പ്രതികാരത്തിന്റെയും ജ്വാലാമുഖിയായി മാറി. സഹസ്രാബ്ദങ്ങളായി ബ്രാഹ്മണ്യം പടുത്തുയര്‍ത്തിയിരുന്ന മിഥ്യാചാരങ്ങളുടെയും കപടസദാചാരത്തിന്റെയും രാവണന്‍കോട്ട തകര്‍ത്തെറിഞ്ഞ സംഹാര രുദ്രയാണ് കുറിയേടത്ത് താത്രി. താത്രിയുടെ ജീവിതത്തെ അവലംബമാക്കി രചിച്ചതാണ് താത്രീ ഭഗവതി എന്ന നോവല്‍. കുറിയേടത്തു സാവിത്രി അന്തര്‍ജ്ജനത്തിന്റെ ജീവിതത്തിലെ സംഭവങ്ങളുടെ അസ്ഥിപഞ്ജത്തില്‍ ഭാവനയുടെ മജ്ജയും മാംസവും കൂട്ടിയിണക്കി ഇരിഞ്ചയം രവി ചൈതന്യം നല്‍കിയ ഈ നോവല്‍ താത്രീചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഇതര നോവലുകളില്‍ നിന്ന് ഏറെഭിന്നമാണ്. പത്തൊന്‍പത് ഇരുപത് നൂറ്റാണ്ടുകളിലെ കേരളത്തിലെ ബ്രാഹ്മണ കുടുംബങ്ങളുടെ നഖചിത്രം നമുക്ക് ഈ നോവലില്‍ ദര്‍ശിക്കാം. ബാല്യം മുതലേ സംഗീതം, സാഹിത്യം, നൃത്തം, കഥകളി മുതലായ കലകളെ സ്‌നേഹിച്ചിരുന്ന സാവിത്രിക്ക് തന്റെ ശരീര സൗകുമാര്യം ശാപമായിരുന്നു. പ്രായം, ബന്ധം, സ്ഥാനം മുതലായവ പോലും പരിഗണിക്കാതെ വിവിധ തലങ്ങലിലുള്ള പുരുഷന്മാര്‍ബോധപൂര്‍വവും അല്ലാതെയും ഉളവായ അവസരങ്ങളില്‍ അവളെ ചൂഷണം ചെയ്യുന്നു. താത്രിയുടെ ഹ്രസ്വകാല ജീവിതം സ്മാര്‍ത്ത വിചാരത്തിലേക്കു ചെന്നെത്തുന്നതിന്റെ വിവിധ ഘട്ടങ്ങള്‍ അപൂര്‍വമായ രചനാ വൈഭവത്തോടെ ഇതില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നു.

    നോവലിന്റെ കലാപരതയും കഥാഗതിയും സുഘടിതമാക്കാന്‍ നോവലിസ്റ്റ് ചില സാങ്കല്‍പിക കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. താത്രിയുടെ ആത്മാവിനെ സ്പര്‍ശിച്ച കാമുകനായ രാവുണ്ണിയും ശ്രീവരാഹം ക്ഷേത്രവും അദ്ധ്യാപികയായ പത്മവുമാണ് ഈ സവിശേഷ ഘടകങ്ങള്‍. രാവുണ്ണിയും പത്മയുമായുള്ള സംഭാഷണങ്ങളിലൂടെ വികസിക്കുന്ന നോവലില്‍ താത്രിയുടെ ജീവിതത്തിലെ സംഭവങ്ങളെ യുക്തി ഭദ്രതയോടെ കോര്‍ത്തിണക്കിയിരിക്കുന്നു. കീഴ്‌പ്പെട്ടുകൊണ്ടിരിക്കാന്‍ മാത്രം വിധിക്കപ്പെട്ടതാണ് തന്റെ അഭിശപ്ത ജീവിതമെന്ന് സ്വയം പഴിക്കുമ്പോഴും ജീവിത സ്‌നേഹവും പ്രത്യാശയും പ്രണയവും അങ്കരിക്കുന്ന താത്രിയുടെ മനസ് തികഞ്ഞ മനഃശാസ്ത്ര വൈഭവത്തോടെ നോവലിസ്റ്റ് അനാവരണം ചെയ്യുന്നു.
    വേദങ്ങള്‍, സ്മൃതികള്‍, ആട്ടക്കഥകള്‍, കര്‍ണ്ണാടക സംഗീതകൃതികള്‍, കാളിദാസ രചനകള്‍ മുതലായവയില്‍ അഭിരമിച്ച താത്രിയില്‍ ഉയര്‍ന്ന സൗന്ദര്യബോധമുള്ള ആസ്വാദകയും തീക്ഷ്ണമായ സ്വാതന്ത്ര്യാ ഭിവാഞ്ഛയുമുള്ള സ്ത്രീത്വവും കൂടികൊണ്ടിരുന്നു. സ്മാര്‍ത്ത വിചാര വേളയില്‍ നിര്‍ഭയയായി അവളുയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കുമുമ്പില്‍ പുരുഷമേധാവിത്വവും വ്യവസ്ഥിതിയും തീര്‍ത്ത ദന്തഗോപുരങ്ങള്‍ തകര്‍ന്നടിയുന്ന ചിത്രം കാണാം.
    പുലരി, സായംസന്ധ്യ, ഇരുണ്ടരാവുകള്‍, പൗര്‍ണമിരാവുകള്‍, രാപ്പക്ഷികള്‍, കാവുകള്‍, പാടശേഖരങ്ങള്‍, മനകള്‍, അകത്തളങ്ങള്‍, കുളങ്ങള്‍, ഋതുഭേദങ്ങള്‍ എന്നിങ്ങനെ പ്രകൃതിയെയും അതിന്റെ വൈവിദ്ധ്യങ്ങളെയും സമ്മോഹനമായി ഈ കൃതിയില്‍ സമ്മേളിപ്പിച്ചിരിക്കുന്നു.
    നോവലിലെ ഭാഷ എടുത്തുപറയേണ്ട ഒന്നാണ്. നൂറുവര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു സമൂഹത്തിന്റെ ഭാഷയുടെ പദാവലിയും വിനിമയ ക്രമവും പുനര്‍ജനിപ്പിക്കാനുള്ള നോവലിസ്റ്റിന്റെ ശ്രമം അഭിനന്ദനീയമാണ്. ഗതകാലത്തെ പ്രത്യക്ഷമാക്കാനുള്ള ശ്രമവും കരുതലോടെ നടത്തിയിരിക്കുന്നു.
    താത്രിക്കുട്ടിയുടെ യഥാര്‍ഥ ചരിത്രത്തിലെ അന്ത്യത്തിന് നോവലില്‍ ഒരു വ്യതിയാനം വരുത്തിയിരിക്കുന്നു. ചാലക്കുടിപുഴയില്‍ താത്രി സ്വജീവിതം സമര്‍പ്പിക്കുന്നതായി വെളിപ്പെടുത്തുന്ന അന്ത്യം ഒരുഫാന്റസിയിലൂടെ അവതരിപ്പിക്കുന്നു.
    കാലം മാറിയിട്ടും അധികാരത്തിന്റെ മേല്‍ക്കോയ്മയും ആള്‍ബലവും സ്വാധീനവും സമ്പത്തും കൊണ്ട് ആധുനിക പുരുഷന്‍, താത്രിമാരെ കീഴടക്കാനുള്ള ശ്രമം തുടരുകയാണ്. മാറിയകാലത്തിലെ സ്മൃതിയായ ഭരണഘടനയോടും അതിലെ അനുഛേദങ്ങളോടും സ്മാര്‍ത്തന്മാരായ ന്യായാധിപന്മാരോടും ചോദ്യങ്ങളുന്നയിക്കാന്‍ ആധുനിക താത്രിമാര്‍ പലപ്പോഴും അശക്തരാണ്. ചരിത്രത്തിന്റെ ഈ അപരാഹ്നത്തില്‍ തിരസ്‌കൃതയായിട്ടും തന്നെ തിരസ്‌കരിച്ച, സ്ത്രീത്വത്തെ തമസ്‌കരിച്ച അധീശ വര്‍ഗത്തോട് ഏകാംഗപ്പടയാളിയായിപൊരുതി അമരത്വം വരിച്ച കുറിയേടത്തു താത്രിയെ നോവലിസ്റ്റ് താത്രീ ഭഗവതി എന്നു വിളിക്കുന്നത് തികച്ചും അന്വര്‍ഥം തന്നെ. – ഡോ സി നാരായണ പിള്ള

    Thathree Bhagavathi

    പേജ് 480  വില രൂ490

    490.00
  • Biriyani Thinnunna Bali Kakkakal ബിരിയാണി തിന്നുന്ന ബലിക്കാക്കകൾ

    ബിരിയാണി തിന്നുന്ന ബലിക്കാക്കകൾ – അജിത്കുമാർ ആർ

    160.00
    Add to cart Buy now

    ബിരിയാണി തിന്നുന്ന ബലിക്കാക്കകൾ – അജിത്കുമാർ ആർ

    ബിരിയാണി തിന്നുന്ന ബലിക്കാക്കകൾ

     

    അജിത്കുമാർ ആർ

     

    സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവുമധികം ഷെയർ ചെയ്യപ്പെട്ട രചനകളുടെ സമാഹാരം

    വാവുബലി ദിനത്തിൽ എഴുതുകയും വിവാദമാകുകയും ചെയ്ത ഒരു പോസ്റ്റിൽ നിന്നാണ് ഈ പുസ്തകത്തിന്റെ പേരു വന്നത്. മതമൗലികവാദികളോടുള്ള പ്രതിഷേധം എന്ന നിലയിലാണ് ബിരിയാണി തിന്നുന്ന ബലികാക്കകൾ എന്ന പേരു സ്വീകരിച്ചത്. ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന അന്ധമായ ആചാരപരതയ്ക്കും അസഹിഷ്ണുതയ്ക്കുമെതിരെ ഒരു പ്രതിഷേധ ബലി. വർഷം മുഴുവൻ കല്ലെറിയുകയും ഒരു ദിവസം കൈകൊട്ടി വിളിക്കുകയും ചെയ്യുന്ന ബലികാക്കകൾക്ക് ഇത് സമർപ്പിക്കുന്നു.

    Ajithkumar R

    പേജ് 152 വില രൂ160

    160.00
  • Ormayile Theenalangal ഓർമയിലെ തീനാളങ്ങൾ - ഓർമക്കുറിപ്പുകൾക്കു ശേഷം അജിത

    ഓർമയിലെ തീനാളങ്ങൾ – ഓർമക്കുറിപ്പുകൾക്കു ശേഷം അജിത

    180.00
    Add to cart Buy now

    ഓർമയിലെ തീനാളങ്ങൾ – ഓർമക്കുറിപ്പുകൾക്കു ശേഷം അജിത

    ഓർമയിലെ തീനാളങ്ങൾ

     

    അജിത

    ഓർമക്കുറിപ്പുകൾക്കു ശേഷം അജിത

    ഈ പുസ്തകം തരിത്രമാണ്. അജിത എന്ന വ്യക്തിയുടെ സ്വകാര്യ ജീവിതത്തിന്റെയും രാഷ്ട്രീയ ജീവിതത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും ചരിത്രം. ഇത് മലയാളികളുടെ ജീവിതത്തെ സ്പർശിക്കാതെ കടന്നു പോകുന്നില്ല. അവകാശ പോരാട്ടങ്ങൾ നടത്തുന്ന സ്ത്രീകൾ, ആദിവാസികൾ, ദളിതർ, കർഷകർ, ഭൂരഹിതർ തുടങ്ങി അരികുവൽക്കരിക്കപ്പെട്ട മുഴുവൻ മനുഷ്യരോടുമൊപ്പം നിന്നു തളരാതെ പോരാടുന്ന അജിത എന്ന അപൂർവ പ്രതിഭാസത്തിൽ നിന്ന് മലയാളത്തിനു ലഭിക്കുന്ന മഹാ സമ്മാനം.

    Ajitha

    പേജ് 135 വില രൂ180

    180.00
  • Malayali - Oru Janithaka Vayana മലയാളി ഒരു ജനിതക വായന

    മലയാളി ഒരു ജനിതക വായന – കെ സേതുരാമൻ

    480.00
    Add to cart Buy now

    മലയാളി ഒരു ജനിതക വായന – കെ സേതുരാമൻ

    മലയാളി ഒരു ജനിതക വായന

     

    കെ സേതുരാമൻ

    മലയാളി ജനിതകം കേരളത്തിലെ ആദിമ മനുഷ്യർ മുതൽ ആധുനിക സമൂഹം വരെ ശാസ്ത്രീയമായി അപഗ്രഥിക്കുന്ന മലയാളത്തിലെ ആദ്യ ഗ്രന്ഥം.

    പേജ് 472 വില രൂ480

    480.00
  • Kapalam - Oru Police Surgeonte Kuttanweshana Yathrakal കപാലം - ഒരു പോലീസ് സർജന്റെ കുറ്റാന്വേഷണയാത്രകൾ

    കപാലം – ഒരു പോലീസ് സർജന്റെ കുറ്റാന്വേഷണയാത്രകൾ – ഡോ ബി ഉമാദത്തൻ

    260.00
    Add to cart Buy now

    കപാലം – ഒരു പോലീസ് സർജന്റെ കുറ്റാന്വേഷണയാത്രകൾ – ഡോ ബി ഉമാദത്തൻ

    കപാലം

    ഒരു പോലീസ് സർജന്റെ കുറ്റാന്വേഷണയാത്രകൾ

     

    ഡോ ബി ഉമാദത്തൻ

    സാധാരണ മരണങ്ങളിൽ ഒരു ഫോറൻസിക് വിദഗ്ദന്റെ വൈദഗ്ധ്യമാണ് കുറ്റാന്വേഷണത്തിന്റെ ദിശ നിർണയിക്കുന്നത്. ഫോറൻസിക് തെളിവുകളുടെ ചുവടു പിടിച്ചു ഡോ ഉമാദത്തൻ ശേഖരിത്ത പതിനഞ്ചു കേസുകളാണ് കഥാരൂപത്തിൽ ഇവിടെ അവതരിപ്പിക്കുന്നത്. കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രതത്വങ്ങളും ഒപ്പം ആധുനിക സാങ്കേതിക വിദ്യയും സമന്വയിപ്പിച്ചുകൊണ്ട് നടത്തിയ അന്വേഷണ വഴികൾ ഉത്‌ദ്വേഗജനകമായ വായനാനുഭവം നൽകുമെന്നത് തീർച്ച

    Dr B Umadathan

    പേജ് 255 വില രൂ260

    260.00
  • Paranna Bhoomi പരന്ന ഭൂമി - അമ്പരപ്പിക്കുന്ന ശാസ്ത്ര സത്യങ്ങൾ - വൈശാഖൻ തമ്പി

    പരന്ന ഭൂമി – അമ്പരപ്പിക്കുന്ന ശാസ്ത്ര സത്യങ്ങൾ – വൈശാഖൻ തമ്പി

    210.00
    Add to cart Buy now

    പരന്ന ഭൂമി – അമ്പരപ്പിക്കുന്ന ശാസ്ത്ര സത്യങ്ങൾ – വൈശാഖൻ തമ്പി

    പരന്ന ഭൂമി – അമ്പരപ്പിക്കുന്ന ശാസ്ത്ര സത്യങ്ങൾ

     

    വൈശാഖൻ തമ്പി

    ശാസ്ത്രവിഷയങ്ങളിലുള്ള അടിസ്ഥാനവിദ്യാഭ്യാസം സ്‌കൂള്‍തലത്തില്‍ ലഭിച്ചിട്ടും കേരളസമൂഹത്തിന് ശാസ്ത്രജ്ഞാനം അപരിചിതവും അനാവശ്യവുമാണ്. ഈ മനോഭാവത്തെ മാറ്റിയെടുത്തുകൊണ്ട് നമ്മുടെ നിത്യജീവിതത്തില്‍ ശാസ്ത്രതത്വങ്ങളുടെ പ്രസക്തി കണ്ടെത്തുന്നതിനുള്ള ഒരു ശ്രമമാണ് വൈശാഖന്‍ തമ്പിയുടെ പരന്നഭൂമി എന്ന കൃതി. ശാസ്ത്രമെന്നത് കുറെ വസ്തുതകളുടെ ശേഖരം എന്നതിനപ്പുറം നമ്മുടെ ചിന്താരീതിയുടെയും ലോകവീക്ഷണത്തിന്റെയും ഭാഗമാകുന്നതെങ്ങനെ എന്ന് വ്യക്തമാക്കാനുള്ള ഒരു പരോക്ഷമായ ശ്രമം കൂടിയാണ് ഈ പുസ്തകം. സാധാരണ വായനക്കാര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ലളിതവും രസകരവുമായ രചനാശൈലി ഈ ഗ്രന്ഥത്തിന്റെ മുഖ്യസവിശേഷകളിലൊന്നാണ്.

     

    കൃതിയുടെ ആമുഖത്തില്‍ വൈശാഖന്‍ തമ്പി കുറിക്കുന്നു

    ശാസ്ത്രത്തിന്റെ, അത് സംഭാവന ചെയ്ത സാങ്കേതികവിദ്യകളുടെ ഗുണഭോക്താക്കളാണ് നമ്മളോരോരുത്തരും. അതുകൊണ്ടുതന്നെ ശാസ്ത്രം ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ക്ക് മാത്രം പ്രസക്തമായ ഒന്നേയല്ല. പക്ഷേ, പൊതുസമൂഹം അത് തിരിച്ചറിയുന്നില്ല എന്നതൊരു ദുഃഖസത്യമായി നിലനില്‍ക്കുന്നു. സ്‌കൂളിലോ കോളജിലോ പഠിച്ച്, പരീക്ഷയെഴുതി, കോഴ്‌സ് പാസ്സാകുന്നതോടെ ശാസ്ത്രത്തോട് വിടപറഞ്ഞ്, പഠിച്ചതുകൊണ്ട് ജീവിതത്തില്‍ പ്രയോജനമില്ല എന്നു വിലപിക്കുന്ന വിദ്യാസമ്പന്നരുടെ നാടാകുന്നു നമ്മുടേത്. അവിടെയാണ് നമ്മുടെ ജീവിതവും, നാം ജീവിക്കുന്ന പ്രകൃതിയും ശാസ്ത്രവും തമ്മില്‍ എങ്ങനെ ഇഴപിരിഞ്ഞു കിടക്കുന്നു എന്നതിനെപ്പറ്റി ഉറക്കെ സംസാരിക്കേണ്ടതിന്റെ പ്രസക്തി. നമ്മള്‍ സ്‌കൂളില്‍ ചരിത്രം പഠിച്ചു, സാമ്പത്തിക ശാസ്ത്രംപഠിച്ചു, ഭൗതികശാസ്ത്രം പഠിച്ചു, അങ്ങനെ പലവിധ വിഷയങ്ങള്‍ പഠിച്ചു. പക്ഷേ, നമ്മുടെ പൊതുവേദി കളില്‍ ചരിത്രമോ സാമ്പത്തിക ശാസ്ത്രമോ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ തോന്നാത്ത ഒരു അപരിചിതത്വം അടിസ്ഥാനശാസ്ത്രം ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ തോന്നും. ഓരോനിമിഷത്തിലും ശാസ്ത്രജ്ഞാനത്തിന്റെ ഉപഭോക്താക്കളായിരിക്കുന്ന സമൂഹത്തിന് എന്തുകൊണ്ടാണ് ശാസ്ത്രം അപരിചിതമോ അനാവശ്യമോ ആയിപ്പോകുന്നത്? ആ ഒരു ചോദ്യത്തിന്റെ സ്വാധീനത്തില്‍, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ ലേഖകന്‍ ബ്ലോഗിലും ഫെയ്‌സ് ബുക്കിലുമായി സൈബറിടങ്ങളില്‍ പങ്കുവെച്ച ചില അറിവുകളുടെയും ചിന്തകളുടെയും സമാഹാരമാണീ പുസ്തകം. ഒരു ശാസ്ത്ര വിദ്യാര്‍ത്ഥിയുടെയും, അദ്ധ്യാപകന്റെയും കണ്ണുകളിലൂടെ സമൂഹത്തെ നോക്കിക്കാണുമ്പോള്‍ കിട്ടുന്ന ചില പ്രചോദനങ്ങളാണ് പലപ്പോഴായി പല സാഹചര്യങ്ങളില്‍ എഴുതപ്പെട്ട ഈ ലേഖനങ്ങളില്‍ മിക്കതിന്റെയും പിന്നില്‍.

    സമാഹാരത്തെ മൂന്ന് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ആദ്യഭാഗത്തില്‍ പൊതുവില്‍ ശാസ്ത്രരീതിയുടെ പ്രസക്തിയും പ്രാധാന്യവും ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്ന ലേഖനങ്ങളാണ്. ശാസ്ത്രപഠനത്തിന്റെ രീതിയും അതിന്റെ ദാര്‍ശനികതയും ഒക്കെ ആ ലേഖനങ്ങളില്‍ കടന്നുവരും. രണ്ടാം ഭാഗത്തില്‍, പരക്കെ കണ്ടിട്ടുള്ള ചില തെറ്റിദ്ധാരണകളെയാണ് ചര്‍ച്ചാവിധേയമാക്കുന്നത്. പലവിധ ധാരണകളെ എങ്ങനെ ശാസ്ത്രീയമായ രീതിയില്‍ വസ്തുനിഷ്ഠമായി പരിശോധനയ്‌ക്കെടുക്കാം എന്ന് സമര്‍ത്ഥിക്കാനുള്ള ശ്രമംകൂടിയാണ് അവിടെയുള്ളത്. മനുഷ്യര്‍ക്ക് ആറാം ഇന്ദ്രിയം ഉണ്ടോ, വടക്കോട്ട് തലവെച്ച് കിടക്കാമോ, പെട്രോള്‍ പമ്പില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമോ, തുടങ്ങിയ കുറേ ചോദ്യങ്ങള്‍ അവിടെ വിശകലനം ചെയ്തിട്ടുണ്ട് മൂന്നാം ഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ ലേഖനങ്ങള്‍ ഉള്ളത്. പഠനകാലത്ത് ക്ലാസ്സുകളിലും പാഠപുസ്തകങ്ങളിലുമൊക്കെ നമ്മള്‍ നിരവധി ശാസ്ത്രതത്ത്വങ്ങള്‍ കേട്ടുമറന്നിട്ടുണ്ട്. മനുഷ്യന്റെ സ്വാഭാവികമായ കൗതുകങ്ങളെയും പരമമായ ചോദ്യങ്ങളെയുംവരെ അഭിസംബോധന ചെയ്യാന്‍ കഴിവുള്ളവയായിരുന്നു അവയില്‍ പലതും.

    പക്ഷേ, നിര്‍ഭാഗ്യവശാല്‍ എന്തുകൊണ്ടോ അവയൊന്നും നമുക്ക് തിരിച്ചറിയാന്‍ കഴിയാതെ പോയിട്ടുണ്ട്. പച്ചയായ ജീവിതസാഹചര്യങ്ങളില്‍ ശാസ്ത്രതത്ത്വങ്ങളുടെ പ്രസക്തി കണ്ടെടുക്കാനുള്ള ശ്രമങ്ങ ളാണ് ഈ ഭാഗത്തില്‍. അതിലൂടെ വിരസമെന്നോ ദുര്‍ഗ്രാഹ്യമെന്നോ കരുതപ്പെട്ടിരുന്ന അവയ്ക്ക് ജീവന്‍ വെച്ച് രസകരമായി അനുഭപ്പെടാന്‍ തുടങ്ങുമെന്നാണ് പ്രതീക്ഷ. ശാസ്ത്രമെന്നത് കുറേ വസ്തുതകളുടെ ശേഖരം എന്നതിനപ്പുറം, നമ്മുടെ ചിന്താരീതിയുടെയും ലോകവീക്ഷണത്തിന്റെയും ഭാഗമാകുന്നതെങ്ങനെ എന്ന് വ്യക്തമാക്കാനുള്ളഒരു പരോക്ഷമായ ശ്രമമായിക്കൂടിയാണ് ഈ പുസ്തകത്തെ വിഭാവനം ചെയ്തിരിക്കുന്നത്. ചില ലേഖനങ്ങളില്‍ ഒരല്പം സാങ്കേതികമായി ഗണിതഭാഷകൂടി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രം തുടര്‍ന്ന് പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുകൂടി സഹായകമായിക്കോട്ടെ എന്ന ഉദ്ദേശ്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അവ എല്ലാവര്‍ക്കും ഒരുപോലെ എളുപ്പത്തില്‍ ഗ്രഹിക്കാനായേക്കില്ല. എന്നിരിക്കിലും, ലേഖനങ്ങള്‍ക്കിടയില്‍ ഒരുതുടര്‍ച്ചഉദ്ദേശിച്ചിട്ടില്ല എന്നതിനാല്‍ അവയിലേതും വിട്ടുകളഞ്ഞ് ബാക്കി വായി
    ക്കാവുന്നതേ ഉള്ളൂ. ചില ആശയങ്ങള്‍ ഒന്നിലധികം ലേഖനങ്ങളില്‍ ആവര്‍ത്തിക്കേണ്ടി വന്നിട്ടുണ്ട്. അവ അതത് സാഹചര്യങ്ങളില്‍ പ്രസക്തമായതുകൊണ്ട് സമാഹാരത്തിന്റെഎഡിറ്റിങ്ങിനു ശേഷവും അങ്ങനെ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. മാത്രമല്ല, ഒരേ ആശയം പല രീതിയില്‍ പറയപ്പെടുമ്പോള്‍ അതില്‍ കൂടുതല്‍ വ്യക്തത വരുമെന്ന തോന്നലും അതിനു പിന്നിലുണ്ട്. ലേഖകന്‍ അടിസ്ഥാനപരമായി ഒരു ഭൗതിക ശാസ്ത്ര വിദ്യാര്‍ത്ഥി ആയതിനാല്‍ പരാമര്‍ശിക്കപ്പെടുന്ന സിദ്ധാന്തങ്ങളിലും, ഉദാഹരണങ്ങളിലും ഒക്കെ ആ വിഷയത്തിന് പ്രാമുഖ്യം കൂടുതലുണ്ടാകും. എന്നാല്‍ ശാസ്ത്ര ത്തിന് ഫിസിക്‌സെന്നോ കെമിസ്ട്രിയെന്നോ അതിര് നിര്‍ണയിക്കുന്നതിന് പഠനത്തിനുള്ള സൗകര്യത്തിനപ്പുറം മറ്റ് പ്രസക്തിയൊന്നും തന്നെയില്ല എന്നുകൂടി ഓര്‍മിപ്പിക്കട്ടെ.

    Vaisakhan Thampi / Tampi Vaishakhan

    പേജ് 208   വില രൂ 210

    210.00